ഗീതം 33
അവരെ ഭയപ്പെടരുത്!
1. എൻ ജനമേ, മുന്നേറുവിൻ
രാജ്യദൂതു ഘോഷിക്കാൻ!
ശത്രുഭയം വേണ്ടിനി.
സത്യപ്രിയരറിക,
വാണിടുന്നെൻ ജാതനേശു
വൈരിയെ തള്ളിയിട്ടു;
ബന്ധിക്കും സാത്താനെ വേഗം,
ബദ്ധരെ മോചിപ്പിക്കും.
(കോറസ്)
എൻ പ്രിയരേ, ഭയം വേണ്ടാ,
ധീരരായ് മുന്നേറുവിൻ!
കാത്തിടുമെൻ കൺമണിപോൽ
വിശ്വസ്‌തരെ ഞാനെന്നും.
2. ശത്രു നിന്നെ നിന്ദിച്ചിടിൽ,
ഭീഷണി മുഴക്കിടിൽ,
തേൻവാക്കും പുഞ്ചിരിയും
കെണിയായ് വിരിച്ചിടിൽ,
പേടി വേണ്ടാ പീഡകനിൽ,
വിശ്വസ്‌ത യോദ്ധാക്കളേ,
കാത്തിടും ഞാൻ
ധീരരായ ദാസരെ ജയംവരെ.
(കോറസ്)
എൻ പ്രിയരേ, ഭയം വേണ്ടാ,
ധീരരായ് മുന്നേറുവിൻ!
കാത്തിടുമെൻ കൺമണിപോൽ
വിശ്വസ്‌തരെ ഞാനെന്നും.
3. ഞാനല്ലയോ നിങ്ങൾക്കെന്നും
ബലവും സങ്കേതവും.
പോരിൽ ജീവൻ പോയിടിൽ
മൃത്യുവെ കീഴാക്കും ഞാൻ.
ശാശ്വതമാം ജീവിതാശ
നീക്കിടാനാകാത്തോരെ
പേടിക്കാതെ ഭക്തി കാക്കിൽ
എത്തിച്ചിടും ലാക്കിൽ ഞാൻ.
(കോറസ്)
എൻ പ്രിയരേ, ഭയം വേണ്ടാ,
ധീരരായ് മുന്നേറുവിൻ!
കാത്തിടുമെൻ കൺമണിപോൽ
വിശ്വസ്‌തരെ ഞാനെന്നും.
(ആവ. 32:10; നെഹെ. 4:14; സങ്കീ. 59:1; 83:2, 3 എന്നിവയും കാണുക.)