വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bm ഭാഗം 1 പേ. 4
  • മനുഷ്യനു വസിക്കാൻ ഒരു പറുദീസ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മനുഷ്യനു വസിക്കാൻ ഒരു പറുദീസ
  • ബൈബിൾ നൽകുന്ന സന്ദേശം
  • സമാനമായ വിവരം
  • മനുഷ്യൻ പറുദീസയിലെ ജീവിതം ആസ്വദിക്കണമെന്ന്‌ ദൈവം ഉദ്ദേശിക്കുന്നു
    വീക്ഷാഗോപുരം—1990
  • ആദ്യ മനുഷ്യ ദമ്പതികളിൽനിന്നുള്ള പാഠം
    2000 വീക്ഷാഗോപുരം
  • പറുദീസയിലെ ജീവിതം എങ്ങനെയുള്ളതായിരുന്നു?
    ദൈവം പറയുന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!
  • നഷ്ടപ്പെട്ട പറുദീസ
    ബൈബിൾ നൽകുന്ന സന്ദേശം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന സന്ദേശം
bm ഭാഗം 1 പേ. 4
ഏദെൻ തോട്ടത്തിൽ മൃഗങ്ങളോടൊപ്പം ആദാമും ഹവ്വായും

ഭാഗം 1

മനുഷ്യനു വസിക്കാൻ ഒരു പറുദീസ

ദൈവം പ്രപഞ്ചത്തെയും ഭൂമിയിലെ ജീവജാലങ്ങളെയും സൃഷ്ടിക്കുന്നു. അവൻ പൂർണതയുള്ള ഒരു പുരുഷനെയും സ്‌ത്രീയെയും സൃഷ്ടിച്ച്‌ മനോഹരമായ ഒരു ഉദ്യാനത്തിൽ അവരെ താമസിപ്പിക്കുന്നു; അവർക്ക്‌ ചില കൽപ്പനകളും നൽകുന്നു

ഏദെൻ തോട്ടത്തിൽ സിംഹം, പക്ഷികൾ, മാൻ

“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്‌പത്തി 1:1) വിഖ്യാതമായ ഈ വാക്കുകളോടെയാണ്‌ ബൈബിൾ തുടങ്ങുന്നത്‌. ലളിതവും അതേസമയം അർഥഗർഭവുമായ ഈ വാക്യം, വിശുദ്ധ ലിഖിതങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ നമുക്ക്‌ പരിചയപ്പെടുത്തിത്തരുന്നു—യഹോവ എന്നു പേരുള്ള സർവശക്തനായ ദൈവത്തെ. ഈ മഹാപ്രപഞ്ചത്തെയും നമ്മുടെ ഭൂഗ്രഹത്തെയും സൃഷ്ടിച്ചത്‌ ദൈവമാണെന്ന്‌ മുകളിൽ ഉദ്ധരിച്ചിരിക്കുന്ന വാക്യം വെളിപ്പെടുത്തുന്നു. പ്രകൃതിയിൽ കാണുന്ന ചരാചരങ്ങളെയും മറ്റ്‌ അത്ഭുതങ്ങളെയും ചമയ്‌ച്ചുകൊണ്ട്‌ മനുഷ്യവാസത്തിനായി ദൈവം ഭൂമിയെ ഒരുക്കുന്നതിനെക്കുറിച്ചുള്ളതാണ്‌ തുടർന്നുള്ള വിവരണം. ഈ സൃഷ്ടികർമം നിർവഹിക്കപ്പെട്ടത്‌ ഒരു കാലപരമ്പരയിലൂടെയാണ്‌. സൃഷ്ടിപ്രക്രിയ നടന്ന, ദൈർഘ്യമേറിയ ഈ ഓരോ കാലഘട്ടത്തെയും ആലങ്കാരികാർഥത്തിൽ ‘ദിവസം’ എന്നാണ്‌ ബൈബിൾ വിശേഷിപ്പിക്കുന്നത്‌.

ദൈവത്തിന്റെ ഭൗമസൃഷ്ടികളുടെ മകുടമാണ്‌ മനുഷ്യൻ. ദൈവത്തിന്റെ സാദൃശ്യത്തിലാണ്‌ അവൻ സൃഷ്ടിക്കപ്പെട്ടത്‌: സ്‌നേഹം, ജ്ഞാനം തുടങ്ങിയ യഹോവയുടെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ മനുഷ്യനു കഴിയും. നിലത്തെ പൊടിയിൽനിന്നാണ്‌ ദൈവം ആദ്യമനുഷ്യനെ സൃഷ്ടിച്ചത്‌. അവന്‌ ദൈവം ആദാം എന്നു പേരിട്ടു. ദൈവം അവന്‌ പറുദീസയിൽ, അതായത്‌ മനോഹരമായ ഒരു ഉദ്യാനത്തിൽ താമസവുമൊരുക്കി. ഏദെൻ എന്നു പേരുള്ള ആ തോട്ടം നട്ടുപിടിപ്പിച്ചത്‌ ദൈവംതന്നെയായിരുന്നു. കാണാൻ ഭംഗിയുള്ള നാനാതരം ഫലവൃക്ഷങ്ങൾ അവിടെയുണ്ടായിരുന്നു.

മനുഷ്യന്‌ ഒരു ഇണയെ ആവശ്യമാണെന്ന്‌ ദൈവം കണ്ടു. ആദാമിന്റെ വാരിയെല്ലുകളിലൊന്നെടുത്ത്‌ ദൈവം ഒരു സ്‌ത്രീയെ ഉണ്ടാക്കി. ദൈവം അവളെ ആദാമിന്‌ ഭാര്യയായി കൊടുത്തു. അവൾക്കു പിന്നീട്‌ ഹവ്വാ എന്നു പേരായി. അവളെ കണ്ട്‌ സന്തോഷത്താൽ മതിമറന്ന ആദാം ഒരു പാട്ടുപാടി: “ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു.” ദൈവം അപ്പോൾ ഇങ്ങനെ അരുളിച്ചെയ്‌തു: “അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും.”—ഉല്‌പത്തി 2:22-24; 3:20.

ദൈവം ആദാമിനും ഹവ്വായ്‌ക്കും രണ്ടു കൽപ്പനകൾ കൊടുത്തു. ഭൂമിയിൽ കൃഷിചെയ്യാനും അതിനെ പരിപാലിക്കാനും കാലാന്തരത്തിൽ സന്താനങ്ങളെക്കൊണ്ട്‌ ഭൂമിയെ നിറയ്‌ക്കാനും ആയിരുന്നു ആദ്യ കൽപ്പന. വിശാലമായ ആ തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെ, അതായത്‌ “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷ”ത്തിന്റെ, ഫലംമാത്രം ഭക്ഷിക്കരുത്‌ എന്നായിരുന്നു രണ്ടാമത്തെ കൽപ്പന. (ഉല്‌പത്തി 2:17) അനുസരണക്കേടു കാണിക്കുന്നപക്ഷം അവർ മരിക്കുമായിരുന്നു. ഈ കൽപ്പനകൾ അനുസരിക്കുകവഴി, ദൈവത്തെ ഭരണാധികാരിയായി തങ്ങൾ അംഗീകരിക്കുന്നു എന്ന്‌ അവർക്ക്‌ തെളിയിക്കാമായിരുന്നു. ദൈവത്തോടുള്ള സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കാനും അത്‌ അവർക്ക്‌ അവസരം നൽകുമായിരുന്നു. ദൈവത്തിന്റെ സ്‌നേഹനിർഭരമായ ഭരണത്തിനു കീഴ്‌പെടാതിരിക്കാൻ അവർക്ക്‌ ഒരു ന്യായവും ഉണ്ടായിരുന്നില്ല. ആ മനുഷ്യജോഡി യാതൊരു ന്യൂനതകളുമില്ലാതെ പൂർണതയുള്ളവരായിരുന്നു. ബൈബിൾ നമ്മോടു പറയുന്നു: “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.”—ഉല്‌പത്തി 1:31.

—ഉല്‌പത്തി 1, 2 അധ്യായങ്ങളെ ആധാരമാക്കിയുള്ളത്‌.

  • ഭൂമിയുടെയും മനുഷ്യന്റെയും സൃഷ്ടിയെ ബൈബിൾ വിവരിക്കുന്നത്‌ എങ്ങനെയാണ്‌?

  • ആദ്യ മനുഷ്യജോഡിക്ക്‌ ദൈവം എങ്ങനെയുള്ള ഒരു ജീവിതമാണു നൽകിയത്‌?

  • ആദ്യ മനുഷ്യജോഡിക്ക്‌ ദൈവം ഏതു കൽപ്പനകൾ നൽകി?

ദിവ്യനാമം

ദൈവത്തെ പരാമർശിക്കാൻ സ്രഷ്ടാവ്‌, സർവശക്തനായ ദൈവം തുടങ്ങി അനേകം സ്ഥാനപ്പേരുകൾ വിശുദ്ധ ലിഖിതങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്‌. ഇവയിൽ ചിലത്‌ വിശുദ്ധി, ശക്തി, നീതി, ജ്ഞാനം, സ്‌നേഹം എന്നിങ്ങനെയുള്ള ദൈവത്തിന്റെ ഗുണവിശേഷങ്ങളെ എടുത്തുകാണിക്കുന്നു. എന്നാൽ ദൈവം തനിക്കുതന്നെ ഒരു പേര്‌ നൽകിയിട്ടുണ്ട്‌. യഹോവ എന്നാണ്‌ ആ നാമം. ബൈബിളിന്റെ മൂലകൃതികളിൽ ഈ നാമം 7,000-ത്തോളം പ്രാവശ്യം ഉണ്ടായിരുന്നു. ഉല്‌പത്തി 2:4-ലാണ്‌ അതുല്യമായ ഈ നാമം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌. യഹോവ എന്ന പേരിനർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്‌. തന്റെ ഏത്‌ ഉദ്ദേശ്യവും നിവർത്തിക്കാൻ, താൻ നൽകിയിട്ടുള്ള ഏതു വാഗ്‌ദാനവും നിറവേറ്റാൻ ദൈവത്തിനു കഴിയും എന്ന ആശ്വാസദായകമായ ഉറപ്പ്‌ ആ നാമം നമുക്കു നൽകുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക