10 “‘ഒരു ഇസ്രായേൽഗൃഹക്കാരനോ നിങ്ങളുടെ ഇടയിൽ താമസിക്കുന്ന ഒരു അന്യദേശക്കാരനോ ഏതെങ്കിലും തരം രക്തം കഴിക്കുന്നെങ്കിൽ+ ഞാൻ അവന് എതിരെ തിരിയും. പിന്നെ അവനെ അവന്റെ ജനത്തിന് ഇടയിൽ വെച്ചേക്കില്ല.
13 “‘ഒരു ഇസ്രായേല്യനോ നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന അന്യദേശക്കാരനോ ഭക്ഷ്യയോഗ്യമായ ഒരു കാട്ടുമൃഗത്തെയോ പക്ഷിയെയോ വേട്ടയാടിപ്പിടിക്കുന്നെങ്കിൽ അവൻ അതിന്റെ രക്തം നിലത്ത് ഒഴിച്ച് മണ്ണ് ഇട്ട് മൂടണം.+
23 എന്നാൽ രക്തം കഴിക്കാതിരിക്കാൻ പ്രത്യേകം സൂക്ഷിക്കുക, ഒരു വിട്ടുവീഴ്ചയും പാടില്ല. കാരണം രക്തം ജീവനാണ്.+ ജീവനോടുകൂടെ നിങ്ങൾ ഇറച്ചി തിന്നരുത്.+
29 വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ,+ രക്തം,+ ശ്വാസംമുട്ടി ചത്തത്,*+ ലൈംഗിക അധാർമികത*+ എന്നിവ ഒഴിവാക്കുക. ഈ കാര്യങ്ങളിൽനിന്ന് അകന്നിരുന്നാൽ നിങ്ങൾക്കു നല്ലതു വരും. നിങ്ങൾ എല്ലാവരും സുഖമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു!”