-
യോശുവ 10:29, 30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 പിന്നെ, യോശുവ എല്ലാ ഇസ്രായേല്യരെയും കൂട്ടി മക്കേദയിൽനിന്ന് ലിബ്‌നയിലേക്കു+ ചെന്ന് അതിന് എതിരെ പോരാടി. 30 യഹോവ അതിനെയും അവിടത്തെ രാജാവിനെയും ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു.+ അവർ അതിനെയും അതിലുള്ള എല്ലാവരെയും വാളിന് ഇരയാക്കുകയും ചെയ്‌തു. ആരെയും ബാക്കി വെച്ചില്ല. യരീഹൊരാജാവിനോടു ചെയ്‌തതുപോലെതന്നെ+ അവർ അവിടത്തെ രാജാവിനോടും ചെയ്‌തു.
-
-
2 രാജാക്കന്മാർ 19:8-13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അസീറിയൻ രാജാവ് ലാഖീശിൽനിന്ന്+ പിൻവാങ്ങിയെന്നു കേട്ടപ്പോൾ റബ്ശാക്കെ രാജാവിന്റെ അടുത്തേക്കു തിരിച്ചുപോയി. രാജാവ് അപ്പോൾ ലിബ്നയോടു പോരാടുകയായിരുന്നു.+ 9 ആ സമയത്താണ് എത്യോപ്യൻ രാജാവായ തിർഹാക്ക തന്നോടു യുദ്ധം ചെയ്യാൻ വന്നിരിക്കുന്നെന്നു രാജാവ് കേട്ടത്. അപ്പോൾ അസീറിയൻ രാജാവ് വീണ്ടും ഹിസ്കിയയുടെ അടുത്ത് ദൂതന്മാരെ അയച്ചു.+ രാജാവ് അവരോടു പറഞ്ഞു: 10 “യഹൂദാരാജാവായ ഹിസ്കിയയോട് ഇങ്ങനെ പറയണം: ‘“യരുശലേമിനെ അസീറിയൻ രാജാവിന്റെ കൈയിൽ ഏൽപ്പിക്കില്ല” എന്നു പറഞ്ഞ് നിങ്ങളെ വഞ്ചിക്കാൻ നിങ്ങൾ ആശ്രയിക്കുന്ന നിങ്ങളുടെ ദൈവത്തെ അനുവദിക്കരുത്.+ 11 അസീറിയൻ രാജാക്കന്മാർ പൂർണമായി നശിപ്പിച്ച ദേശങ്ങളെക്കുറിച്ചെല്ലാം നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.+ നിങ്ങൾ മാത്രം രക്ഷപ്പെടുമെന്നാണോ? 12 എന്റെ പൂർവികർ നശിപ്പിച്ച ജനതകളുടെ ദൈവങ്ങൾക്ക് ആ ജനതകളെ രക്ഷിക്കാൻ കഴിഞ്ഞോ? ഗോസാനും ഹാരാനും+ രേസെഫും തെൽ-അസ്സാരിലുണ്ടായിരുന്ന ഏദെന്യരും ഇപ്പോൾ എവിടെ? 13 ഹമാത്തിന്റെയും അർപ്പാദിന്റെയും സെഫർവ്വയീം, ഹേന, ഇവ്വ എന്നീ നഗരങ്ങളുടെയും+ രാജാക്കന്മാർ എവിടെ?’”
-