യഹൂദ്യ കാപ്റ്റ നാണയം
യരുശലേമിനും അവിടത്തെ ആലയത്തിനും സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രവചിച്ചപ്പോൾ, യഹൂദ്യനിവാസികളെ ‘എല്ലാ ജനതകളിലേക്കും ബന്ദികളായി കൊണ്ടുപോകുമെന്ന്’ യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ലൂക്ക 21:21, 24) യേശുവിന്റെ വാക്കുകൾ അങ്ങനെതന്നെ നിറവേറി എന്നതിന്റെ ശ്രദ്ധേയമായ തെളിവാണ് ഇവിടെ കാണിച്ചിരിക്കുന്ന നാണയം. യഹൂദ്യ പിടിച്ചടക്കിയതിന്റെ ഓർമയ്ക്കായുള്ള ഇത്തരം നാണയങ്ങൾ ആദ്യമായി പുറത്തിറക്കിയത് എ.ഡി. 71-ലാണ്. നാണയത്തിന്റെ ഒരു വശത്ത് വെസ്പേഷ്യൻ ചക്രവർത്തിയുടെ മകനായ ടൈറ്റസിന്റെ രൂപം കാണാം. യഹൂദ്യയുടെ നേരെ വെസ്പേഷ്യൻ തുടങ്ങിവെച്ച ആക്രമണം പൂർത്തിയാക്കിയതു ടൈറ്റസാണ്. നാണയത്തിന്റെ മറുവശത്ത് ഒരു പനമരമുണ്ട്. അതിന്റെ ഇരുവശങ്ങളിലായി, കൈ പുറകിൽ ബന്ധിച്ച യഹൂദ്യക്കാരനായ ഒരു ബന്ദിയെയും കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു ജൂതസ്ത്രീയെയും കാണാം. നാണയത്തിൽ ആലേഖനം ചെയ്തിരിക്കുന്ന “ഇവാഡിയ കാപ്റ്റ” എന്നതിന്റെ അർഥം “ബന്ദിയായ യഹൂദ്യ” എന്നാണ്.
കടപ്പാട്:
© Trustees of the British Museum. Licensed under CC BY-NC-SA 4.0 (http://creativecommons.org/licenses/by/4.0/). Source: http://www.britishmuseum.org/research/collection_online/collection_object_details/collection_image_gallery.aspx?assetId=242101001&objectId=1201085&partId=1
ബന്ധപ്പെട്ട തിരുവെഴുത്ത്: