ആഫ്രിക്കയിലെ വിസ്മയകരമായ “ജീവവൃക്ഷം”
ടാൻസാനിയായിലെ ഉണരുക! ലേഖകൻ
“ഇതുപോലെയൊന്ന് ലോകത്തിൽ മറെറവിടെയെങ്കിലും എന്നെങ്കിലും കണ്ടിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല.” 1749-ൽ സെനിഗൾ സന്ദർശിച്ചപ്പോൾ ഫ്രഞ്ചുകാരനായ മിഷെൽ അഡൻസൺ എന്താണു കണ്ടത്? അത് ഒരു വൃക്ഷം ആയിരുന്നു! 20 മീറററോളം ഉയരമുള്ള ഈ വൃക്ഷത്തിന് 8 മീററർ വ്യാസത്തിൽ ഭയങ്കര വണ്ണമുള്ള ഒരു തായ്ത്തടിയുണ്ട്. “തലകീഴായി നട്ട കാരററ്” എന്ന് ഡേവിഡ് ലിവിങ്സ്ററൺ പിന്നീട് ആ മരത്തെക്കുറിച്ചു പരാമർശിക്കുകയുണ്ടായി.
“പിശാച് [വൃക്ഷം] പിഴുതെടുത്ത് വേരുകൾ മുകളിൽ വരത്തക്കവിധം അതിന്റെ ശിഖരങ്ങൾ മണ്ണിൽ നട്ടു” എന്നാണ് ഐതിഹ്യം. അങ്ങനെ പലരും ഈ വൃക്ഷത്തെക്കുറിച്ച് അറിയുന്നത് “തലകീഴായ വൃക്ഷം” എന്നാണ്. കണ്ടുപിടിച്ച ആളിന്റെ പേരനുസരിച്ച് ലാററിനിൽ അതിന്റെ പേര് അഡൻസോണിയ ഡിജിററാററ എന്നാണ്. എന്നാൽ ഞങ്ങൾ മിക്കവരും അതിനെ വിളിക്കുന്നത് ബവോബാബ് എന്നാണ്. അതു കിഴക്കൻ ആഫ്രിക്കയിൽ ഏററവും നന്നായി അറിയപ്പെടുന്ന വൃക്ഷങ്ങളിലൊന്നാണ്, എങ്കിലും ഇതിലും ഉയരമുള്ള അതിന്റെ മച്ചുനനൻമാരെ മഡഗാസ്കറിലും ചിലതിനെ ഓസ്ട്രേലിയയിൽപോലും കാണാവുന്നതാണ്.
തലകീഴായ വൃക്ഷം
ടാൻസാനിയായിലെ ഗ്രാമപ്രദേശത്തൂടെ ഞങ്ങൾ അനേക മണിക്കൂർ യാത്രചെയ്തു. സുന്ദരമായ ഗ്രാമങ്ങൾ, കച്ചിമേഞ്ഞ വീടുകൾ, വിറകു തലയിൽ ചുമന്നുകൊണ്ടുപോകുന്ന സ്ത്രീകൾ, മാവിൻ ചുവട്ടിൽ ഇരുന്നു കളിക്കുന്ന കുട്ടികൾ, ഗോപാലകർ ഇതൊക്കെ കാണുന്നത് ആഹ്ലാദകരമായിരുന്നു. അങ്ങനെ അന്ന് 18-ാം നൂററാണ്ടിൽ അഡൻസൺ കണ്ടതുതന്നെ ഞങ്ങളും കാണുന്നു.
“അതാ നിൽക്കുന്നു!” മാർജിററ് അട്ടഹസിക്കുന്നു. ആഫ്രിക്കയുടെ ഉഷ്ണമേഖലയിലെ വരണ്ട ഭാഗങ്ങളിൽ അവിടവിടെയായി അതാ ബൃഹത്തും ഗംഭീരവുമായ ബവോബാബ് വൃക്ഷങ്ങൾ. തീരത്തിനരികെയുള്ള സാവന്ന പ്രദേശത്തും കിലിമഞ്ചാരോ പർവതത്തിന്റെ ചരിവുകളിലും അത് സ്വതവേ വളരുന്നു. “ഇതു ഞാൻ ഇതുവരെ കണ്ടിട്ടുള്ള ഒരു വൃക്ഷത്തോടും സാമ്യമുള്ളതല്ല,” ഞങ്ങളുടെ സഹകാരികളിൽ ഒരാൾ കൂട്ടിച്ചേർക്കുന്നു. മരത്തോലിന് അഞ്ചുമുതൽ പത്തുവരെ സെൻറിമീററർ കനംവരുന്ന ഒരു സസ്യമാണ് ചാരപ്പു കലർന്ന വലിയ ബവോബാബ്. “അതു കണ്ടാൽ ഒരു വൃക്ഷം തലകീഴായി നട്ടതാണെന്നേ തോന്നൂ!” ആണ്ടിൽ അധികഭാഗവും അതായത് ഉണക്കുകാലത്തെ ആറുമുതൽ ഏഴുവരെയുള്ള മാസങ്ങളിൽ ഈ വൃക്ഷത്തിന് ഇലയുണ്ടായിരിക്കയില്ല. അപ്പോൾ അതെങ്ങനെയാണ് അതിജീവിക്കുന്നത്? അറിയാവുന്ന ആരോടെങ്കിലും നമുക്കു ചോദിക്കാം.
ബവോബാബ് ദേശത്തുകൂടെ സഞ്ചരിക്കവേ ഒടുവിൽ ഞങ്ങൾക്ക് അവിടുത്തെ ഒരു സ്ഥലവാസിയായ ശെമ്മിനെ സംസാരത്തിനു ലഭിക്കുന്നു. “നിങ്ങൾക്കറിയാമോ, ഇതൊരു കുപ്പിവൃക്ഷമാണ്,” ശെം പറയുന്നു. കുപ്പിവൃക്ഷമോ? “അതേ, ഹ്രസ്വമായ മഴക്കാലത്ത് മരത്തിന്റെ സ്പോഞ്ചുപോലത്തെ നാരുകൾ വലിയ അളവിൽ ജലം വലിച്ചെടുക്കുന്നു. ആ ജലം ഉണക്കുള്ള സമയത്തേക്കായി തായ്ത്തടിയിൽ ശേഖരിക്കപ്പെടുന്നു.” ബവോബാബ്—അഡൻസോണിയ ഡിജിററാററാ എന്ന പ്രസിദ്ധീകരണം ഇപ്രകാരം സൂചിപ്പിക്കുന്നു: “തായ്ത്തടിയുടെ മുകൾഭാഗം സാധാരണമായി പൊള്ളയാണ്. മഴവെള്ളവും മഞ്ഞും ഇവിടെ ശേഖരിക്കപ്പെടുന്നു. ചുററും മൈലുകളോളം ലഭ്യമായിരിക്കുന്നത് ഈ വെള്ളം മാത്രമായിരിക്കാം. . . . തായ്ത്തടിയിൽ ഉയർന്നതോതിൽ ജലം അടങ്ങിയിരിക്കുന്നു. ഏതാണ്ട് 200 ഘന മീറററുള്ള [7,000 ഘനഅടി] ഒരു വൃക്ഷത്തിൽ 1,40,000-ത്തോളം ലിററർ [37,000 ഗ്യാലൻ] വെള്ളം ഉണ്ടായിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. . . . തായ്ത്തടിയുടെ ഒതുക്കമുള്ള കഷണങ്ങൾ മുറിച്ചെടുത്ത് കുടിക്കാനായി വെള്ളം പിഴിഞ്ഞെടുക്കാവുന്നതാണ്.” ശെം തമാശയായി ഇപ്രകാരം പറയുന്നു: “അത് ഒരു വൻവൃക്ഷമാണ്, പക്ഷേ കാതലോ, ലോലവും.” ഇത്രയുമായപ്പോഴേക്കും കൂടുതൽ ഗ്രാമവാസികൾ അടുത്തുവന്ന് സംഭാഷണം ആകാംക്ഷയോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “ബവോബാബ് ജീവവൃക്ഷമാണെന്നു നിങ്ങൾക്കറിയാമോ?” ഇമ്മാനുവേൽ ചോദിക്കുന്നു.
“ജീവവൃക്ഷം”
പല നാട്ടുകാർക്കും ഈ വൃക്ഷം ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ്. കാരണം? “ഒന്നാമതായി, അത് ദീർഘനാൾ ജീവിക്കുന്നു. ഒരുപക്ഷേ ആയിരം വർഷമോ അതിൽ കൂടുതലോപോലും,” ഒരു ഗ്രാമവാസി തുടരുന്നു. “അത് ഞങ്ങൾക്ക് ആഹാരം, ജലം, വസ്ത്രം, മേച്ചിൽ സാധനം, പശ, മരുന്ന്, അഭയം, മാല എന്നിവയും കുട്ടികൾക്കു മിഠായിപോലും പ്രദാനം ചെയ്യുന്നു.” വിറകോ? “ഇല്ല, അകത്തു വെള്ളം ശേഖരിക്കപ്പെട്ടിരിക്കുന്നതിനാൽ മരത്തോൽ വളരെ ഈർപ്പമുള്ളതാണ്. അതുകൊണ്ട് ആ കാര്യത്തിനുവേണ്ടി ഞങ്ങൾ സാധാരണമായി മററു മരങ്ങളെയാണ് ആശ്രയിക്കുന്നത്.” യുവാവായ ദാനിയേൽ പറയുന്നു: “എന്നാൽ ചരടുകളും കയറും ഉണ്ടാക്കാൻ ഞങ്ങൾ ഈ മരത്തോൽ ഉപയോഗിക്കുന്നു.” അതിലുപരി വലകൾ, പായ്കൾ, വസ്ത്രങ്ങൾ, തൊപ്പികൾ, ചെറുവഞ്ചികൾ, താലങ്ങൾ, പെട്ടികൾ, കൊട്ടകൾ, കടലാസ് എന്നിവയുണ്ടാക്കാൻ അതുപയോഗിക്കുന്നു. മരത്തോൽ കത്തിച്ച ചാരം വളമായി ഉപയോഗിക്കാവുന്നതാണ്. പലരും അതുകൊണ്ട് സോപ്പുണ്ടാക്കുന്നു. “ഇളം കൊമ്പുകളും ഇലകളും തിന്നാനുപയോഗിക്കുന്നു. ഞങ്ങൾ അതിന്റെ കുരു വറത്ത് കാപ്പിയായി ഉപയോഗിക്കുന്നു. കായുടെ മാംസളഭാഗം ബിയർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു, അതിൽനിന്ന് എണ്ണയും ആട്ടിയെടുക്കാം,” കുഞ്ഞിനെ പുറത്തു ചുമന്നുകൊണ്ടു നിൽക്കുന്ന ഒരു യുവമാതാവു കൂട്ടിച്ചേർക്കുന്നു.
ഹ്രസ്വമായ മഴക്കാലത്ത്, വൃക്ഷം മനോഹരമായ വെള്ള പുഷ്പങ്ങളണിയുന്നു. എന്നാൽ അതിന് കാണുന്നതുപോലെ അത്ര നല്ല മണമില്ല! വൈകുന്നേര സമയംമുതൽ സൂര്യാസ്തമയം കഴിഞ്ഞയുടനെയുള്ള സമയംവരെയാണ് അത് വിരിയാൻ തുടങ്ങുന്നത്. പിറേറന്നു വെളുക്കുമ്പോഴേക്കും അത് പൂർണമായും വിരിഞ്ഞിരിക്കും. അങ്ങനെ രാത്രിയിൽ പഴവാവലുകൾ പരാഗണത്തിനായി ആകർഷിക്കപ്പെടുന്നു. ആ നാട്ടുകാർ പൂമ്പൊടി വെള്ളത്തിൽ കലർത്തി അത് പശയായി ഉപയോഗിക്കുന്നു. (40 സെൻറിമീററർ) നീളമുള്ള പഴങ്ങൾ ഞെട്ടിൽ തൂങ്ങിക്കിടക്കുന്നു. പച്ചപ്പു കലർന്ന പഴത്തെ തൊടുമ്പോൾ വെൽവെററിൽ തൊടുന്നതുപോലെയാണു തോന്നുന്നത്. കുരങ്ങന്റെ വാലുപോലെയാണ് അതിരിക്കുന്നത്. “ങ്ഹാ, അതുകൊണ്ടാണ് ഈ മരം കുരങ്ങൻ-അപ്പ മരം എന്നും അറിയപ്പെടുന്നത്!” പഴം മുറിച്ച് അതിന്റെ അകമൊന്നു പരിശോധിച്ചാലോ? പിന്നെയെന്താ!
“അപ്പക്കാര മരം”
പഴത്തിന്റെ കായ്കൾക്കുചുററും വെളുത്തതും കടുരസമുള്ളതുമായ ഒരു പൾപ്പുണ്ട്. ഇതിൽ വിററാമിൻ സിയും വിററാമിൻ ബി1ഉം കാൽസ്യവും സമൃദ്ധമായി അടങ്ങിയിരിക്കുന്നു. അപ്പം ചുടുമ്പോൾ അപ്പക്കാരത്തിനു പകരമായി ഈ പൾപ്പ് ഉപയോഗിക്കാവുന്നതാണ്. ചിലർ ഇതിനെ അപ്പക്കാര മരം എന്നു വിളിക്കാൻ കാരണവും ഇതാണ്. ശെം പറയുന്നു: “ചിലപ്പോൾ ഞങ്ങൾ പൾപ്പിൽനിന്നു പാനീയങ്ങൾ ഉണ്ടാക്കുന്നു. അതിന് നാരങ്ങയുടെ സ്വാദാണ്.” മററുള്ളവർ ഇതിനെ നാരകം എന്നു വിളിക്കാൻ കാരണം ഇതാണ്. അതിന് മറെറന്തെങ്കിലും ഉപയോഗമുണ്ടോ?
ശെമ്മിന്റെ മറുപടി: “മരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളുംതന്നെ ഞങ്ങൾ ഉപയോഗിക്കുന്നു. പഴത്തോട് ഞങ്ങൾ മീൻപിടിക്കുന്നതിനുള്ള പൊങ്ങായും വെള്ളം കോരിയെടുക്കാനുള്ള പാത്രമായും സോപ്പുപെട്ടിയായും ഉപയോഗിക്കുന്നു, ഒന്നാന്തരം ഒരു എലിക്കെണി ഉണ്ടാക്കുന്നതിനും അത് ഉപയോഗിക്കുന്നു. ഞങ്ങളുടെ കന്നുകാലികൾക്കു പ്രാണിശല്യം ഉണ്ടാകുമ്പോൾ ഞങ്ങൾ പഴത്തിന്റെ പൾപ്പ് കത്തിക്കുന്നു, ആ പുക പ്രാണികളെ തടയുന്നു. ചിലപ്പോൾ ഞങ്ങൾ പൾപ്പു പൊടിച്ച് പാലിൽ ചേർത്ത് വിശിഷ്ടമായ തൈരുണ്ടാക്കുന്നു.” മരുന്നിന്റെ കാര്യമോ? “പിന്നെ, മരം ഞങ്ങളുടെ ഫാർമസിയല്ലേ,” ശെം ചിരിക്കുന്നു.
ബവോബാബ് ഫാർമസി
നിങ്ങളത് എന്തിനെല്ലാമാണ് ഉപയോഗിക്കുന്നത്? “എല്ലാററിനും!” അതിന്റെ പലവിധ ഉപയോഗങ്ങൾ കാരണം പ്രദേശത്തെ പല ആളുകളും അതിനെ ആദരിക്കുകയും ഭയപ്പെടുകയും ആരാധിക്കുകപോലും ചെയ്യുന്നതിൽ അതിശയമില്ല. കുട്ടികളുടെ വയറു ചാടാതിരിക്കുന്നതിനും അവർക്ക് വയറിളക്കവും പനിയും വരുന്നതു തടയുന്നതിനുമായി മുലയൂട്ടുന്ന അമ്മമാർ അതിന്റെ പൾപ്പ് പൊടിച്ച് പാലിൽ കലക്കി കുട്ടികൾക്കു കൊടുക്കുന്നു. മരത്തിൽനിന്നു ലഭിക്കുന്ന “ഔഷധം” പ്രാദേശിക വിപണികളിൽ വിൽക്കുന്നുണ്ട്. അവ പഴുപ്പുകൾ, പല്ലുവേദന, മററു വേദനകൾ എന്നിവ ഭേദപ്പെടുത്തുന്നതായി പറയപ്പെടുന്നു. വിളർച്ച, അതിസാരം, പകർച്ചപ്പനി, ആസ്മ, വൃക്കസംബന്ധമായ പ്രശ്നങ്ങൾ, ശ്വാസകോശ പ്രശ്നങ്ങൾ, എന്തിന് മുഴകൾ പോലും ചികിത്സിക്കാൻ അത് അവിടങ്ങളിൽ ഉപയോഗിച്ചുവരുന്നു.
സ്വാഭാവികമായും അസാധാരണമായ ഈ വൃക്ഷത്തെ ചുററിപ്പററി പുരാണങ്ങളും ഐതിഹ്യങ്ങളുമുണ്ട്. “അതിന്റെ സാന്നിധ്യം ഒരു നല്ല ശകുനമായി വിശ്വസിക്കപ്പെടുന്നതിനാൽ [ബവോബാബ്] നിൽക്കുന്ന കൃഷിയിടം വിൽക്കാൻ പാടില്ല” എന്ന് ചിലർ വിചാരിക്കുന്നു. “ആ മരത്തിൽനിന്ന് പൂ പറിക്കാൻ ധൈര്യം കാട്ടുന്ന ഏതൊരുവനെയും സിംഹം വിഴുങ്ങിക്കളയുമെന്നു മറെറാരു കെട്ടുകഥ അവകാശപ്പെടുന്നു. ഈ പുഷ്പങ്ങളിൽ ആത്മാക്കൾ അധിവസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ മരത്തിന്റെ കായ്കൾ കുതിർക്കുകയും അതിട്ട് ഇളക്കുകയും ചെയ്ത വെള്ളം ചീങ്കണ്ണികളുടെ ആക്രമണങ്ങളിൽനിന്നു സംരക്ഷണം നൽകുന്നുവെന്നും മരത്തോൽ സത്ത് കുടിക്കുന്നവർ കരുത്തൻമാരും ശക്തൻമാരും ആയിത്തീരുമെന്നും പറയപ്പെടുന്നു.”—ബവോബാബ്—അഡൻസോണിയ ഡിജിററാററാ.
കുട്ടികൾക്കു മിഠായി
ബവോബാബ് ദേശത്തെ നാട്ടുകാരിൽനിന്നു ഞങ്ങൾ വളരെയധികം കാര്യങ്ങൾ പഠിച്ചു. ഇപ്പോൾ ഡാർ എസ് സാലമിൽ ഞങ്ങൾ നവീന, സുമ, കെവിൻ എന്നിവരെ കാണുന്നു. അവർ ചവയ്ക്കുകയും നുണയുകയും ചെയ്യുന്നത് എന്താണെന്നു സങ്കൽപ്പിക്കുക? ബവോബാബ് കായ്കൾ! ചുവന്ന നിറമുള്ള കായ്കൾ വഴിയരികിൽ മിഠായിയായി വിൽക്കുന്നു. ഈ കുട്ടികൾക്ക് അവ വലിയ ഇഷ്ടമാണെന്നു തോന്നുന്നു. “അതിനു പുളിയുണ്ടോ?” “കുറച്ച്, പക്ഷേ ഞങ്ങൾക്കതിഷ്ടമാണ്! ദയവായി, സ്വാദു നോക്കിയാലും!” കുട്ടികൾ ഒരേ സ്വരത്തിൽ പറയുന്നു. അതേ, ആഫ്രിക്കയിലെ “ജീവവൃക്ഷ”ത്തിൽനിന്നുള്ള എന്തെങ്കിലുമൊന്ന് ഉപയോഗിച്ചുനോക്കിക്കൂടെ?
[24-ാം പേജിലെ ചിത്രം]
ബവോബാബ്, പല ഉപയോഗങ്ങളുള്ള വൃക്ഷം
[24-ാം പേജിലെ ചിത്രം]
മിഠായികളായും വറത്ത് കാപ്പിയായും ഉപയോഗിക്കുന്ന കായ്കൾ
[25-ാം പേജിലെ ചിത്രം]
അതിന്റെ വലിയ പുഷ്പങ്ങൾ
[25-ാം പേജിലെ ചിത്രം]
വരണ്ട കാലാവസ്ഥയിൽ ഇലയില്ലാതെ