-
2 ദിനവൃത്താന്തം 26:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 ഉസ്സീയയെ തടഞ്ഞുകൊണ്ട് അവർ പറഞ്ഞു: “ഉസ്സീയ രാജാവേ, അങ്ങ് യഹോവയ്ക്കു സുഗന്ധക്കൂട്ട് അർപ്പിക്കരുത്,+ അതു ശരിയല്ല. പുരോഹിതന്മാർ മാത്രമേ അതു ചെയ്യാവൂ. കാരണം അവരാണ് അഹരോന്റെ വംശജർ;+ അവരെയാണ് അതിനായി വിശുദ്ധീകരിച്ചിരിക്കുന്നത്. വിശുദ്ധമന്ദിരത്തിൽനിന്ന് പുറത്ത് പോകൂ! അങ്ങ് ഇക്കാര്യത്തിൽ അവിശ്വസ്തത കാണിച്ചിരിക്കുന്നതുകൊണ്ട് യഹോവയിൽനിന്ന് അങ്ങയ്ക്കു മഹത്ത്വം ലഭിക്കില്ല.”
-
-
യഹസ്കേൽ 8:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അവയുടെ മുന്നിൽ ഇസ്രായേൽഗൃഹത്തിലെ 70 മൂപ്പന്മാർ നിൽപ്പുണ്ടായിരുന്നു. ശാഫാന്റെ+ മകനായ യയസന്യയും അക്കൂട്ടത്തിലുണ്ടായിരുന്നു. സുഗന്ധക്കൂട്ടു കത്തിക്കുന്ന പാത്രം കൈയിൽ പിടിച്ചുകൊണ്ടാണ് അവരെല്ലാം നിന്നിരുന്നത്. സുഗന്ധക്കൂട്ടിൽനിന്ന് സൗരഭ്യമുള്ള പുകച്ചുരുളുകൾ മുകളിലേക്ക് ഉയർന്നുകൊണ്ടിരുന്നു.+ 12 അപ്പോൾ ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹത്തിലെ മൂപ്പന്മാർ അവരുടെ വിഗ്രഹങ്ങൾ വെച്ചിരിക്കുന്ന ഉൾമുറികളിൽ ഇരുട്ടത്ത് ചെയ്തുകൂട്ടുന്ന കാര്യങ്ങൾ നീ കണ്ടോ? ‘യഹോവ നമ്മളെ കാണുന്നില്ല. യഹോവ ദേശം വിട്ട് പോയി’ എന്നാണ് അവർ പറയുന്നത്.”+
-