2 പിന്നെ ഞാൻ നോക്കിയപ്പോൾ അതാ, ഒരു വെള്ളക്കുതിര!+ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു കിരീടം ലഭിച്ചു.+ സമ്പൂർണമായി കീഴടക്കാൻവേണ്ടി,* അദ്ദേഹം കീഴടക്കിക്കൊണ്ട് പുറപ്പെട്ടു.+
5 സ്ത്രീ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.+ അവൻ ജനതകളെയെല്ലാം ഇരുമ്പുകോൽകൊണ്ട് മേയ്ക്കും.+ പിറന്നുവീണ ഉടനെ കുഞ്ഞിനെ ദൈവത്തിന്റെ അടുത്തേക്കും ദൈവത്തിന്റെ സിംഹാസനത്തിലേക്കും കൊണ്ടുപോയി.
11 പിന്നെ ഞാൻ നോക്കിയപ്പോൾ സ്വർഗം തുറന്നിരിക്കുന്നതു കണ്ടു. അതാ, ഒരു വെള്ളക്കുതിര!+ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ പേര് വിശ്വസ്തനും+ സത്യവാനും+ എന്നാണ്. അദ്ദേഹം നീതിയോടെ വിധിക്കുകയും പോരാടുകയും ചെയ്യുന്നു.+
15 ജനതകളെ വെട്ടാനുള്ള നീണ്ട, മൂർച്ചയേറിയ ഒരു വാൾ അദ്ദേഹത്തിന്റെ വായിൽനിന്ന് നീണ്ടുനിന്നു.+ അദ്ദേഹം ഇരുമ്പുകോൽകൊണ്ട്+ അവരെ മേയ്ക്കും. സർവശക്തനായ ദൈവത്തിന്റെ ഉഗ്രകോപത്തിന്റെ മുന്തിരിച്ചക്ക്+ അദ്ദേഹം ചവിട്ടും.