-
1 രാജാക്കന്മാർ 21:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ആഹാബ് ഏലിയയോടു പറഞ്ഞു: “എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ?”+ അപ്പോൾ ഏലിയ പറഞ്ഞു: “അതെ, ഞാൻ നിന്നെ കണ്ടെത്തിയിരിക്കുന്നു. യഹോവ പറയുന്നു: ‘ദൈവമുമ്പാകെ തിന്മ ചെയ്യാൻ നീ നിശ്ചയിച്ചുറച്ചിരിക്കുന്നതുകൊണ്ട്*+ 21 ഞാൻ ഇതാ, നിന്റെ മേൽ ആപത്തു വരുത്തുന്നു. ഒന്നൊഴിയാതെ നിന്റെ എല്ലാ ആൺതരിയെയും ഞാൻ ഇല്ലാതാക്കും;+ ഇസ്രായേലിൽ നിനക്കുള്ള നിസ്സഹായരെയും ദുർബലരെയും+ പോലും ഞാൻ വെറുതേ വിടില്ല.
-
-
1 രാജാക്കന്മാർ 22:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 ഇസ്രായേൽരാജാവ് യഹോശാഫാത്തിനോടു പറഞ്ഞു: “നമുക്ക് യഹോവയുടെ ഇഷ്ടം ചോദിച്ചറിയാൻ കഴിയുന്ന ഒരാൾക്കൂടിയുണ്ട്.+ പക്ഷേ എനിക്ക് അയാളെ ഇഷ്ടമല്ല.+ കാരണം അയാൾ ഒരിക്കലും എന്നെക്കുറിച്ച് ദോഷമല്ലാതെ നല്ലതൊന്നും പ്രവചിക്കാറില്ല.+ അയാളുടെ പേര് മീഖായ എന്നാണ്, യിമ്ലയുടെ മകൻ.” എന്നാൽ യഹോശാഫാത്ത് പറഞ്ഞു: “രാജാവ് ഒരിക്കലും അങ്ങനെ പറയരുതേ.”
-
-
2 ദിനവൃത്താന്തം 25:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 അപ്പോൾ യഹോവയുടെ കോപം അമസ്യയുടെ നേരെ ആളിക്കത്തി. ഒരു പ്രവാചകനെ അമസ്യയുടെ അടുത്തേക്ക് അയച്ച് ദൈവം ഇങ്ങനെ ചോദിച്ചു: “സ്വന്തം ജനത്തെപ്പോലും നിന്റെ കൈയിൽനിന്ന് രക്ഷിക്കാൻ കഴിയാതിരുന്ന ആ ദൈവങ്ങളെ നീ എന്തിനാണു സേവിക്കുന്നത്?”+ 16 പ്രവാചകൻ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ രാജാവ് പറഞ്ഞു: “മതി, നിറുത്ത്!+ നിന്നെ ഞങ്ങൾ രാജാവിന്റെ ഉപദേശകനായി നിയമിച്ചിട്ടുണ്ടോ?+ ഇല്ലല്ലോ? എന്തിനാണു വെറുതേ അവരുടെ കൈകൊണ്ട് ചാകുന്നത്?” അപ്പോൾ പ്രവാചകൻ അവിടം വിട്ട് പോയി. പക്ഷേ പോകുന്നതിനു മുമ്പ് പ്രവാചകൻ പറഞ്ഞു: “നീ ഇങ്ങനെ പ്രവർത്തിക്കുകയും എന്റെ ഉപദേശം ശ്രദ്ധിക്കാതിരിക്കുകയും ചെയ്തതുകൊണ്ട് ദൈവം നിന്റെ മേൽ നാശം വരുത്താൻ തീരുമാനിച്ചിരിക്കുന്നെന്നു ഞാൻ അറിയുന്നു.”+
-