-
മർക്കോസ് 1:29-34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 പിന്നെ അവർ സിനഗോഗിൽനിന്ന് ഇറങ്ങി ശിമോന്റെയും അന്ത്രയോസിന്റെയും വീട്ടിലേക്കു പോയി. യാക്കോബും യോഹന്നാനും കൂടെയുണ്ടായിരുന്നു.+ 30 ശിമോന്റെ അമ്മായിയമ്മ+ പനി പിടിച്ച് കിടപ്പായിരുന്നു; അവിടെ ചെന്ന ഉടനെ അവർ അക്കാര്യം യേശുവിനോടു പറഞ്ഞു. 31 യേശു അടുത്ത് ചെന്ന് ആ സ്ത്രീയെ കൈക്കു പിടിച്ച് എഴുന്നേൽപ്പിച്ചു. അവരുടെ പനി മാറി. അവർ എഴുന്നേറ്റ്, വന്നവരെ സത്കരിച്ചു.
32 വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം ആളുകൾ എല്ലാ രോഗികളെയും ഭൂതബാധിതരെയും യേശുവിന്റെ അടുത്തേക്കു കൊണ്ടുവരാൻതുടങ്ങി.+ 33 നഗരം ഒന്നടങ്കം വാതിൽക്കൽ തടിച്ചുകൂടിയിരുന്നു. 34 പല തരം രോഗങ്ങൾ കാരണം കഷ്ടപ്പെട്ടിരുന്ന അനേകരെ യേശു സുഖപ്പെടുത്തി.+ ധാരാളം ഭൂതങ്ങളെ പുറത്താക്കി. പക്ഷേ, താൻ ക്രിസ്‌തുവാണെന്നു* ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് യേശു അവയെ സംസാരിക്കാൻ അനുവദിച്ചില്ല.
-
-
ലൂക്കോസ് 4:38-41വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
38 സിനഗോഗിൽനിന്ന് ഇറങ്ങിയ യേശു ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മായിയമ്മ കടുത്ത പനി പിടിച്ച് കിടപ്പായിരുന്നു. ആ സ്ത്രീയെ സഹായിക്കണമെന്ന് അവർ യേശുവിനോട് അപേക്ഷിച്ചു.+ 39 അപ്പോൾ യേശു ആ സ്ത്രീയുടെ അടുത്ത് ചെന്ന് പനിയെ ശാസിച്ചു. അവരുടെ പനി മാറി. ഉടനെ അവർ എഴുന്നേറ്റ്, വന്നവരെ സത്കരിച്ചു.
40 സൂര്യാസ്‌തമയമായപ്പോൾ, പലപല രോഗങ്ങൾകൊണ്ട് കഷ്ടപ്പെട്ടിരുന്നവരെ ആളുകൾ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. ഓരോരുത്തരുടെയും മേൽ കൈ വെച്ച് യേശു അവരെ സുഖപ്പെടുത്തി.+ 41 “അങ്ങ് ദൈവപുത്രനാണ്”+ എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അനേകരിൽനിന്ന് ഭൂതങ്ങൾ പുറത്ത് പോയി. പക്ഷേ താൻ ക്രിസ്തുവാണെന്ന് അവയ്‌ക്ക് അറിയാമായിരുന്നതുകൊണ്ട് യേശു അവയെ സംസാരിക്കാൻ അനുവദിക്കാതെ ശകാരിച്ചു.+
-